ദോഹ: ഖത്തറിലെ നാഷണൽ മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈൻ സർവീസ് ആരംഭിച്ച് 18 മാസത്തിനുള്ളിൽ 40,000 കോളുകൾ ലോഗിൻ ചെയ്തു. ഈ സുപ്രധാന സേവനം നൽകാനുള്ള ടീമിന്റെ ശ്രമങ്ങളെയും പ്രതിബദ്ധതയെയും അഭിനന്ദിക്കാൻ പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാൻ മുഹമ്മദ് അൽ കുവാരി ഹെൽപ്പ് ലൈൻ കോൾ സെന്റർ സന്ദർശിച്ചു.
ദേശീയ ടാസ്‌ക്‌ഫോഴ്‌സ് ഈ ഉദ്യമത്തെ പൂർണമായി പിന്തുണച്ചതായി എച്ച്എംസിയിലെ കണ്ടിന്യൂയിംഗ് കെയർ ഗ്രൂപ്പ് മേധാവിയും നാഷണൽ ടാസ്‌ക് ഫോഴ്‌സ് ഫോർ മെന്റൽ ഹെൽത്ത് ആൻഡ് വെൽബീയിംഗ് ചെയർമാനുമായ മഹ്മൂദ് അൽ റയ്‌സി പറഞ്ഞു. പാൻഡെമിക്കിന്റെ ഉയർന്നുവരുന്ന മാനസിക സാമൂഹിക ആഘാതത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അവബോധത്തിന് പ്രതികരണമായാണ് പ്രാഥമികാരോഗ്യ കോർപ്പറേഷന്റെ (പിഎച്ച്സിസി) പിന്തുണയോടെ പൊതുജനാരോഗ്യ മന്ത്രാലയവും (എംഒപിഎച്ച്) ഹമദ് മെഡിക്കൽ കോർപ്പറേഷനും (എച്ച്എംസി) ചേർന്ന് 2020 ഏപ്രിലിൽ ഹെൽപ്പ് ലൈൻ സ്ഥാപിക്കുന്നത്.
മഹാമാരി ഇപ്പോഴും വലിയ തോതിൽ നമുക്ക് പിന്നിലുള്ളത് കൊണ്ടു തന്നെ ജനങ്ങളുടെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തിന്റെയും ക്ഷേമ സേവന വിതരണത്തിന്റെയും ഒരു പ്രധാന ഘടകമായി മാനസികാരോഗ്യ ഹെൽപ്പ് ലൈനിനൊപ്പം തുടരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
“മാനസിക ആരോഗ്യവും ക്ഷേമവും ദേശീയ ആരോഗ്യ തന്ത്രത്തിന്റെ ഒരു പ്രധാന തന്ത്രപ്രധാനമായ മുൻഗണനയാണ്. ഇത് ലഭ്യത മെച്ചപ്പെടുത്താനും കളങ്കം കുറയ്ക്കാനും ശാരീരികവും മാനസികവുമായ ആരോഗ്യം സമന്വയിപ്പിക്കാനും ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ഹെൽപ്പ് ലൈൻ പ്രധാന പങ്കുവഹിച്ചു. അതേസമയം മുമ്പ് സഹായം തേടാൻ ബുദ്ധിമുട്ടുന്നവർക്ക് പ്രൊഫഷണൽ പിന്തുണയിലേക്ക് എളുപ്പത്തിൽ ഇത് ലഭ്യക്കാനും സാധ്യമാക്കുന്നു.”അൽ റൈസി കൂട്ടിച്ചേർത്തു.
