ദോഹ: മെയ് മുതൽ ഒക്ടോബർ വരെ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ തിമിംഗല സ്രാവുകളുടെ ശേഖരണ സീസൺ ആരംഭിക്കുന്നതിനാൽ, തിമിംഗല സ്രാവ് കൂടുന്ന പ്രദേശങ്ങൾ ഒഴിവാക്കാൻ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സമുദ്ര ബീച്ചുകളിലെയും വടക്കൻ ദ്വീപുകളിലെയും ആളുകളോട് മുന്നറിയിപ്പ് നൽകി.
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിരീക്ഷണങ്ങളോ ഉണ്ടായാൽ ഉടൻ 184 എന്ന ഫോൺ നമ്പറിൽ കോൾ സെന്ററിൽ റിപ്പോർട്ട് ചെയ്യണമെന്നും അവയിലേക്ക് വെളിച്ചം അടിക്കരുതെന്നും അവയ്ക്ക് സമീപമുള്ള ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയത്തിന്റെ ട്വിറ്റർ ഹാൻഡിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ തിമിംഗല സ്രാവുകൾക്കാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. 2020 ൽ 600 സ്രാവുകൽ ഖത്തർ തീരത്തെത്തിയിരുന്നു. കൂടാതെ അൽ ഷഹീൻ ഫീൽഡിൽ 100 ലധികം സ്രാവുകളെ നിരീക്ഷിച്ചിരുന്നു.
ഖത്തറിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം ഉറപ്പാക്കുന്നതിനുമായി തിമിംഗല സ്രാവ് സംഗമിക്കുന്ന സീസണിന്റെ വിജയത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സ്ഥിരീകരിക്കുന്നുണ്ട്.
തിമിംഗല സ്രാവ് കൂടുന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഉത്തരവാദിത്തം മന്ത്രാലയത്തിനാണുള്ളത്. കൂടാതെ അന്വേഷണങ്ങൾക്ക് ആളുകൾക്ക് മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പുമായി ബന്ധപ്പെടാം.
