രാജ്യത്തിൻറെ വാക്‌സിൻ വിതരണത്തിന് മുന്നോടിയായി സംസ്ഥാനങ്ങളിലേക്ക് വാക്‌സിൻ കയറ്റി അയച്ചു തുടങ്ങി. കോവിഷീൽഡിന്റെ ആദ്യ ലോഡുകൾ പുണെ സിറം ഇന്സ്ടിട്യൂട്ടിൽ നിന്നും പുറപ്പെട്ടു. താപനില ക്രമീകരിച്ച മൂന്ന് ട്രാക്കുകളാണ് വാക്‌സിൻ കൊണ്ടുപോകുന്നത്. ചെന്നൈ അടക്കം നാല് പ്രധാന ഹബ്ബുകളിൽ വാക്‌സിൻ ഇന്ന് എത്തും. ട്രാക്കുകളിൽ നിന്നും വീമാനത്താവളത്തിൽ എത്തിച്ച ശേഷം വിതരണ ഹബ്ബുകളിലേക്കു വിമാന മാർഗം എത്തിക്കാനാണ് പദ്ധതി. അവിടെനിന്നുമാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയുക .
ആദ്യ ലോഡ് എയർ ഇന്ത്യ കാർഗോ വിമാനത്തിൽ അഹമ്മദാബാദിലേക്കാണ്. മുംബൈയിലേക്ക് റോഡ് മാർഗമാകും വാക്‌സിൻ കൊണ്ട് പോകുക. ജനുവരി 16 മുതലാണ് രാജ്യത്തു വാക്‌സിൻ കുത്തിവെപ്പ് തുടങ്ങുന്നത് . ആദ്യ ഘട്ടത്തിൽ വാക്‌സിൻ വിതാരംഭ ചിലവ് മൊത്തം കേന്ദ്രം വഹിക്കുമെന്ന് പ്രധാന മന്ത്രി പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തിൽ മൂന്ന് കോടി കോവിഡ് മുന്നണി പോരാളികൾക്ക് നൽകും. രണ്ടാ ഘട്ടത്തിൽ 50 വയസിനു മുകളിലുള്ളവർക്കു നൽകും
