ബസ്ര, ഇറാഖ്: ഗൾഫ് കപ്പ് ഫൈനലിന് മണിക്കൂറുകൾക്ക് മുമ്പ് ഇറാഖിലെ ഫുട്ബോൾ സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ഒരാൾ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മെഡിക്കൽ, സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
വൈകുന്നേരം 7 മണിക്ക് (1600 GMT) കിക്ക് ഓഫ് ചെയ്യാനിരുന്ന ഇറാഖും ഒമാനും തമ്മിലുള്ള അപൂർവ ഹോം ഇന്റർനാഷണൽ മത്സരം കാണാനുള്ള പ്രതീക്ഷയിൽ ടിക്കറ്റില്ലാതെ ആയിരക്കണക്കിന് ആരാധകർ ഇറാഖിലെ പ്രധാന തെക്കൻ നഗരമായ ബസ്രയിലെ സ്റ്റേഡിയത്തിന് പുറത്ത് രാവിലെ മുതൽ തടിച്ചുകൂടി.
“ഒരു മരണവും ഡസൻ കണക്കിന് നിസാര പരിക്കുകളും ഉണ്ടായിട്ടുണ്ട്,” ഒരു ഡോക്ടർ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും ഇതേ വിവരം നൽകി.
Content Highlights: One dead, dozens injured in stampede before Iraq Gulf Cup final: medics
