ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022 ലെ അൽ ബയ്ത്ത് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന രണ്ടാം റൗണ്ടിൽ സെനഗലിനോട് 3-1 ന് തോറ്റ ഖത്തറി ടീം ക്യാപ്റ്റൻ ഹസൻ ഖാലിദ് ഹസൻ അൽ-ഹൈദോസ് അറബ്, ഖത്തർ ജനതയോട് മാപ്പ് പറഞ്ഞു.
ആദ്യ മത്സരത്തിൽ ഖത്തർ ടീം 90 മിനിറ്റ് പാഴാക്കിയെന്നും, പ്രതീക്ഷിച്ച നിലവാരത്തിൽ ടീം പ്രത്യക്ഷപ്പെട്ടില്ലെന്നും എന്നാൽ കൃത്യസമയത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച് പോസിറ്റീവ് റിസൾട്ട് നേടാനായെന്നും മത്സരം അവസാനിച്ചതിന് ശേഷം അൽ-ഹെയ്‌ദോസ് പറഞ്ഞു. പക്ഷേ നിർഭാഗ്യവശാൽ പിഴവുകൾ ആവർത്തിച്ചുകൊണ്ടിരുന്നതിനാൽ ടീം കനത്ത വില നൽകേണ്ടി വന്നു.
കളിക്കാർ പരാജയപ്പെട്ടിട്ടില്ലെന്നും മികച്ച ഒരു പ്രകടനം കാഴ്ചവെച്ചുവെന്നും കഴിഞ്ഞ മത്സരത്തിലും മികച്ചതായി ഭാവി അവസരങ്ങളിൽ പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കുന്നുണ്ടെന്നും തോൽവിക്ക് ആരാധകരോട് ക്ഷമാപണം നടത്തിക്കൊണ്ട് അൽ-ഹെയ്‌ദോസ് കൂട്ടിച്ചേർത്തു.

പ്രിപ്പറേറ്ററി പരിശീലന ക്യാമ്പ് ടൂർണമെന്റിലെ ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം ടീം ശാരീരികമായോ സാങ്കേതികമായോ എല്ലാ വശങ്ങളിലും സജ്ജമായിരുന്നു, ടീം നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ആദ്യ മത്സരത്തിന് ശേഷം അത് പ്രതീക്ഷിച്ച നിലവാരം കാണിക്കാത്തത് കനത്ത സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നും രണ്ടാം മത്സരത്തിൽ അത് നികത്താനുള്ള സമ്മർദ്ദത്തിലായെന്നും സൂചിപ്പിക്കുന്നു. എല്ലാ കളിക്കാരും പൂർണ്ണ സജ്ജരാണെന്നും കൂട്ടിച്ചേർത്തു.
