ദോഹ: റമദാൻ അടുക്കുന്ന സാഹചര്യത്തിൽ വാഹനാപകടങ്ങൾ തടയുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമായി കൂടുതൽ ട്രാഫിക് പട്രോളിങ് ഏർപ്പെടുത്തുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ഇഫ്താർ വേളയിൽ വാഹനമോടിക്കുന്നവരുടെ തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ വാഹനമോടിക്കുന്നവർ വേഗപരിധി പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് റമദാനിൽ ഒരു സംയോജിത പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മിഷൻസ് ആൻഡ് സപ്പോർട്ട് ഡിപ്പാർട്ട്‌മെന്റ് മേധാവി ക്യാപ്റ്റൻ ഫഹദ് ബുഹെന്ദി ഇന്ന് ഖത്തർ റേഡിയോയോട് പറഞ്ഞു.
ഗതാഗത തടസ്സങ്ങൾ തടയുന്നതിനും ഗതാഗതം ക്രമീകരിക്കുന്നതിനുമായി രാവിലെയും വൈകുന്നേരവും, പ്രത്യേകിച്ച് ഇഫ്താറിന് മുമ്പും തറാവീഹ് നമസ്കാരത്തിന് ശേഷവും വൻതോതിലുള്ള പട്രോളിംഗ് വിന്യാസം പദ്ധതിയിൽ ഉൾപ്പെടുന്നു, അദ്ദേഹം പറഞ്ഞു.
ഇഫ്താറിന് മുമ്പുള്ള സമയങ്ങളിൽ ഡ്രൈവർമാരിൽ പലരും ഇഫ്താറിന് മുമ്പായി ട്രാഫിക് നിയമം പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് വേഗത പരിധി പ്രശ്നമാണ് ചൂണ്ടിക്കാണിക്കുന്നത്.
കത്താറ, ലുസൈൽ തുടങ്ങിയ സ്ഥലങ്ങളിലും ഈ മാസം പതിവായി സന്ദർശിക്കുന്ന എല്ലാ സ്ഥലങ്ങളിലും പട്രോളിംഗ് ഉണ്ടായിരിക്കുമെന്ന് ബുഹെന്ദി വിശദീകരിച്ചു.സൈക്കിൾ യാത്രക്കാർ പ്രത്യേകിച്ച് യുവാക്കൾ നിശ്ചിത വേഗതയിൽ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.സ്‌കൂളുകൾ, റസ്‌റ്റോറന്റുകൾ, പലഹാരക്കടകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയ്‌ക്ക് മുന്നിലും പതിവുപോലെ ട്രാഫിക് പട്രോളിങ് ഉണ്ടാകും.
