വാഷിംഗ്ടൺ: കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാർട്ടിയിലോ അംഗത്വമുള്ളവർക്ക് പൗരത്വമനുവദിക്കാൻ കഴിയില്ലെന്ന കടുത്ത തീരുമാനവുമായി യു.എസ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധത്തിലുണ്ടായ അകൽച്ചയെ തുടർന്നാണ് ഈ തീരുമാനം എന്നാണ് സൂചന. യു എസ് സിറ്റിസൺഷിപ്പ് ആൻഡ് എമിഗ്രെഷൻ ആണ് ഈ തീരുമാനം പുറപ്പെടുവിച്ചത്.
വ്യാപാര തർക്കം, കോവിഡ് വ്യാപനം, ഹോങ്കോങ് സുരക്ഷ നിയമ നിർമാണം, സിഞ്ചിയാങിൽ ഉയിഗുറുകൾക്ക് നേരെയുണ്ടായ പീഡനം തുടങ്ങീയവയാണ് യു എസിന് ചൈനയുമായുള്ള ബന്ധം വഷളാകുവാനുള്ള കാരണം.
