ദോഹ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഖത്തറിൽ തീവ്രപരിചര ചികിത്സ ആവശ്യമായ കോവിഡ്-19 കേസുകൾ 82 ശതമാനം വർധനവുണ്ടായതായി ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ തീവ്രപരിചരണ വിഭാഗം ആക്ടിംഗ് ഹെഡ് ഡോ. അഹമ്മദ് അൽ മുഹമ്മദ്.
നിലവിലെ തരംഗത്തിൽ ഐസിയുവിലേക്ക് കൊണ്ടുവന്ന COVID-19 കേസുകളിൽ 40 ശതമാനവും 50 വയസ്സിന് താഴെയുള്ളവരാണ്. ഇപ്പോൾ സ്ഥിരീകരിക്കുന്ന ഭൂരിഭാഗം പേരിലും കോവിഡ് വകഭേദം സംഭവിച്ച വൈറസാണ് കണ്ടെത്തുന്നത്.
വകഭേദം സംഭവിച്ച വൈറസ് ആയതിനാൽ രോഗാവസ്ഥ സങ്കിർണമാകാനും രോഗം ഭേദമാകുന്നത് വൈകാനും കൂടുതൽ കാലം ആശുപത്രിയിൽ കഴിയാനും ഇത് കരണമാകുന്നുണ്ടെന്നും ഡോ. അഹമ്മദ് അൽ മുഹമ്മദ് വ്യക്തമാക്കി.
Highlights: new wave of covid-19 infections outting people in 30s and 40s in icu
