ദോഹ: വലിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി ഖത്തർ. ഇതോടനുബന്ധിച്ച് മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ബീച്ചുകളും പൊതു പാർക്കുകളും കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചു കൊണ്ട് സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
ഇതേസമയം, അറുത്ത മൃഗങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക മൃഗ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ആഴ്ചയിലുടനീളം അബാറ്റോയിറുകൾ പ്രവർത്തിക്കും.
പെരുന്നാൾ ആഘോഷങ്ങൾക്ക് ഖത്തർ ഒരുങ്ങുമ്പോൾ നിരവധി ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും ആകർഷകമായ ഡിസ്കൌണ്ടുകളും പ്രമോഷനുകളുമായി രംഗത്തുണ്ട്. ഫാഷൻ, ആക്സസറീസ്, ലെതർ ഗുഡ്സ് , ഹോംവെയർ, ഡൈനിംഗ്, എന്നിവക്കെല്ലാം മികച്ച ഓഫറുകളാണ് വ്യാപാരികൾ വാഗ്ദാനം ചെയ്യുന്നത്.
ഓഗസ്റ്റ് 2 വരെ ലുലു ഹൈപ്പർമാർക്കറ്റ്, സഫാരി ഹൈപ്പർമാർക്കറ്റുകൾ എന്നിവർ ഉപഭോക്താക്കൾക്ക് വമ്പിച്ച ഓഫറുകൾ നൽകുന്നുണ്ട്.
അൽ മീര ഓഗസ്റ്റ് 5 വരെയാണ് ഒഫാറുകൾ നൽകുന്നത്.
സുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനായി മുനിസിപ്പാലിറ്റികളുടെ ഇൻസ്പെക്ടർമാർ ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി മുനിസിപ്പാലിറ്റികൾ എല്ലാ പൊതു ഇടങ്ങളും അണുവിമുക്തമാക്കാനുള്ള പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്.
English summary; Malls and other outlets in Qatar started giving discounts to customers on behalf of Eid Al Adha celebrations
