ഖത്തറിലെ മൂന്നാം ഘട്ട കോവിഡ് നിയന്ത്രണങ്ങളിൽ ചില ഭേദഗതികൾ വരുത്തി പൊതുജനാരോഗ്യ മന്ത്രാലയം. ഈ മാറ്റങ്ങൾ ഓഗസ്റ്റ് 6 മുതൽ നിലവിൽ വരുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
ഭേദഗതി വരുത്തിയ ചില നിയന്ത്രണങ്ങൾ ചുവടെ കൊടുക്കുന്നു:
- പള്ളികൾ ഇനി എല്ലാ പ്രായക്കാർക്കും തുറന്നു കൊടുക്കും. കുട്ടികൾക്കും നിയന്ത്രണങ്ങളില്ല.
- സാമൂഹികമായ ഒത്തുചേരൽ: തുറസ്സായ സ്ഥലത്തുള്ള ഒത്തുചേരലിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ വ്യക്തികളുടെ എണ്ണം 30ൽ നിന്നും 35 ആക്കി ഉയർത്തി.
- മാളുകളിലെ ചേഞ്ചിങ് റൂമുകൾ തുറക്കും.
- മുൻകൂർ യോഗ്യതയുള്ള റെസ്റ്റോറന്റുകളിൽ അകത്തിരുന്നു കഴിക്കാവുന്നവരുടെ ശേഷി 15 ശതമാനത്തിൽ നിന്നും 20 ശതമാനമാക്കി ഉയർത്തി( വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും അവരുടെ കുട്ടികൾക്കും മാത്രം ബാധകം)
- പൊതുപ്രദർശനം,കോൺഫറൻസ്,ഈവന്റുകൾ: അപകട സാധ്യത കണക്കുകളുടെ പിൻബലത്തിൽ ഉൾപ്പെടുത്താവുന്ന ശേഷി 30 ശതമാനത്തിൽ നിന്നും 50 ശതമാനമാക്കി ഉയർത്തി.
6. കോർണിഷ്, പാർക്കുകൾ, ബീച്ചുകൾ: ഗ്രൂപ്പുകളായി കൂട്ടം ചേർന്ന് നിൽക്കാവുന്നവരുടെ എണ്ണം 15 ൽ നിന്നും 20 ആക്കി.
- കടൽ യാത്ര: ബോട്ടുകളിൽ കയറാവുന്ന ആളുകളുടെ പരമാവധി ശേഷി 20ൽ നിന്നും 25 ആക്കി ഉയർത്തി
- സംഘടിത കായിക പരിശീലനം: പുറമെയുള്ള കായിക പരിശീലനത്തിൽ പങ്കെടുക്കാവുന്ന വാക്‌സിനേഷൻ പൂർത്തിയാക്കിയ ആളുകളുടെ എണ്ണം 30ൽ നിന്നും 35 ആക്കി ഉയർത്തി.
- ശുചീകരണവും അതിഥിസൽക്കാരവും: തൊഴിൽ ശേഷി 80 ശതമാനത്തിൽ നിന്നും100 ശതമാനമാക്കി ഉയർത്തി.
മൂന്നാം ഘട്ട കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ www.moph.gov.qa എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
