വാഷിംങ്ടൺ: കോവിഡ് ചികിത്സയ്ക്കിടെ മാസ്ക് ധരിച്ച് കാണികളെ ആവേശം കൊള്ളിച്ച് നടത്തിയ ട്രംപിന്റെ യാത്ര വിവാദമായി. കാറിൽ ട്രംപ് കൂടാതെ മറ്റു രണ്ടുപേരുമുണ്ടായിരുന്നു. എന്നാൽ അണികളെ ആവേശം കൊള്ളിക്കാൻ വേണ്ടി ചെയ്ത യാത്രായാണിത്തെന്നാണ് ട്രംപിന്റെ വിശദീകരണം . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്നും അദ്പദേഹം പറഞ്ഞു. പ്രസിഡന്റ് ജനങ്ങളുടെയും ജീവൻ കൂടിയാണ് അപടത്തിലാക്കുന്നതെന്നും ആരോഗ്യവിദഗ്ദർ കുറ്റപ്പെടുത്തി.
എന്നാൽ ആരോഗ്യവിദഗ്ദർക്കിടയിലും സമൂഹത്തിലും ഇതിനെതിരെ വലിയ വിമർശങ്ങളാണ് ഉയരുന്നത്. സ്വന്തം സർക്കാരിന്റെ പൊതുജനരോഗ്യ മാർഗ്ഗനിർദേശങ്ങളാണ് ലംഘിച്ചതെന്നും വിമർശനമുയിരുന്നുണ്ട്.പ്രസിഡന്റ് ജനങ്ങളുടെയും ജീവൻ കൂടിയാണ് അപടത്തിലാക്കുന്നതെന്നും ആരോഗ്യവിദഗ്ദർ കുറ്റപ്പെടുത്തി
അതേ സമയം തന്നെ കോവിഡ് ബാധിച്ച ട്രംപിന്റെ രോഗം നിസാരമല്ലയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒക്സിജന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആശങ്കപ്പെടുന്നതാണെന്നും വാൾട്ടർ റീഡ് സൈനിക ആശുപത്രി പ്രതികരിച്ചു
