രണ്ട് തവണ ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയെ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യ 2-1ന് തോൽപ്പിച്ചത് ഈ വർഷത്തെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയെന്നാണ് അർജന്റീനയുടെ തോൽവിയെ പലരും വിശേഷിപ്പിച്ചത്.
ലോക റാങ്കിംഗിൽ 48 സ്ഥാനങ്ങൾ വ്യത്യാസമുള്ള അർജന്റീനയെയും സൗദി അറേബ്യയെയും ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന സൗദി അറേബ്യയെ എളുപ്പത്തിൽ പരാജയപ്പെടുത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. മൂന്ന് വർഷമായി തോൽവിയറിയാതെ നിൽക്കുന്ന അർജന്റീന 2022 ടൂർണമെന്റിൽ കിരീടം നേടാനുള്ള ഫേവറിറ്റുകളിലൊന്നാണ്.
ലോകകപ്പ് കാണാനെത്തിയ ആരാധകരും അതുപോലെ സൗദിയിലെ മുഴുവൻ ജനങ്ങളും ഈ വിജയത്തിൽ വലിയ ആഹ്ലാദത്തിലാണുള്ളത്. യുകെ ആസ്ഥാനമായുള്ള എക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം സൗദി അറേബ്യയുടെ ഓരോ കളിക്കാർക്കും ഓരോ റോൾസ് റോയ്സ് രാജകുടുംബവും സമ്മാനമായി നൽകും. മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് രാജകുമാരൻ ഖത്തറിൽ നിന്ന് മടങ്ങുമ്പോൾ ഓരോ താരങ്ങൾക്കും RM6 മില്യൺ റോൾസ് റോയ്സ് ഫാന്റമാണ് സമ്മാനിക്കുന്നതെന്ന് പറയപ്പെടുന്നു.
