23.5 C
Qatar
Thursday, April 16, 2026

ഖത്തറിൽ ഏറ്റവും കൂടുതൽ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നത് ക്യാമറക്കണ്ണുകളിലൂടെ : ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്

- Advertisement -

ദോഹ: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിക്കുന്നതിനോ വാഹനത്തിൽ വെച്ചിരിക്കുന്ന സ്‌ക്രീനിൽ നിന്ന് ഏതെങ്കിലും ദൃശ്യങ്ങൾ കാണുന്നതിനോ ഉള്ള പിഴ 500 റിയാലാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഖത്തറിലെ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്, 80 മുതൽ 90 ശതമാനം ട്രാഫിക് അപകടങ്ങളും സംഭവിക്കുന്നത് പ്രത്യേകിച്ച് ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ്.

- Advertisement -

നിലവിൽ മിക്ക ട്രാഫിക് നിയമലംഘനങ്ങളും ഇലക്ട്രോണിക് ക്യാമറകളും റഡാറുകളും ഉപയോഗിച്ചാണ് റെക്കോർഡ് ചെയ്യുന്നതെന്നും ദോഹയിലെ മിക്ക പ്രദേശങ്ങളും ക്യാമറകൾ കവർ ചെയ്യപ്പെടുന്നുണ്ടെന്നും “ഡ്രൈവർമാർക്കിടയിലെ സാധാരണ ട്രാഫിക് പിഴവുകൾ” എന്ന വെബിനാറിൽ ഇന്ന് സംസാരിച്ച ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓഫീസർ ലെഫ്റ്റനന്റ് ജാസിം അൽ അൻസാരി പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ട്രാഫിക് ബോധവൽക്കരണ വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച വെബിനാറിൽ 130-ലധികം പേർ പങ്കെടുത്തു.

- Advertisement -

“മറ്റൊരു സാധാരണ ട്രാഫിക് ലംഘനങ്ങളിൽ ചെറിയ അപകടങ്ങൾ ഉൾപ്പെടുന്നു, അവിടെ വാഹനങ്ങൾ ഉടനടി നീക്കുകയും റോഡിന് തടസ്സമാകാതിരിക്കുകയും വേണം. നീക്കാതിരുന്നാൽ 1,000 റിയാലാണ് പിഴ.’ ലെഫ്റ്റനന്റ് അൽ അൻസാരി പറഞ്ഞു.

“വലിയ അപകടങ്ങൾ ഉണ്ടായാൽ പോലീസ് പട്രോളിംഗ് എത്തുന്നതുവരെ വാഹനങ്ങൾ അപകടസ്ഥലത്ത് വിടുന്നതാണ് നല്ലതെന്നും” അദ്ദേഹം വിശദീകരിച്ചു.
മറ്റൊരു ലംഘനം വലതുവശത്ത് കൂടി ഓവർടേക്ക് ചെയ്യുന്നതാണ്. ഇതിന് 1,000 ഖത്തർ റിയാൽ പിഴയും ഒരാഴ്ചത്തേക്ക് കാർ കണ്ടുകെട്ടുകയും ചെയ്യും. കൂടാതെ ഡ്രൈവർക്കും മുൻ സീറ്റിൽ ഇരിക്കുന്ന മറ്റുള്ളവർക്കും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പിഴ 500 റിയാൽ ആണ്. പിൻസീറ്റുകളെ സംബന്ധിച്ചിടത്തോളം ബെൽറ്റ് നിർബന്ധമല്ല.

പ്രത്യേക പരിഗണന അർഹിക്കുന്ന ആളുകൾക്കായി നീക്കിവച്ചിരിക്കുന്ന സ്ലോട്ടുകളിൽ അനധികൃതമായി കാറുകൾ പാർക്ക് ചെയ്താൽ 1,000 റിയാലാണ് പിഴ. ഡ്രൈവറുടെ പോയിന്റ് സ്കെയിലിൽ നിന്ന് മൂന്ന് പോയിന്റുകളും കുറയ്ക്കും.

പൊതുസുരക്ഷ കാത്തുസൂക്ഷിക്കുന്നതിനായി ട്രാഫിക് നിയമം പ്രത്യേകിച്ച് റോഡിലെ വേഗപരിധികൾ പാലിക്കണമെന്ന് അൽ അൻസാരി എല്ലാവരോടും അഭ്യർത്ഥിച്ചു.
കാൽനടയാത്രക്കാരും നിയുക്ത സ്ഥലങ്ങളിൽ നിന്ന് മാത്രമേ റോഡ് മുറിച്ചുകടക്കാവൂ അല്ലാത്തപക്ഷം 200 റിയാൽ പിഴ ഈടാക്കും

Latest news
MORE IN LATEST NEWS

MOST POPULAR