ദോഹ: ഖത്തറിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് അവരുടെ തൊഴിൽ കരാറുകൾ, ജോലികൾ, അവധി, ഓവർടൈം അവകാശങ്ങൾ എന്നിവ അവരുടെ തൊഴിൽ കരാറുകളിൽ വ്യക്തമക്കണമെന്ന് ഖത്തറിലെ ഐഎൽഒ പ്രോജക്ട് എംപ്ലോയ്‌മെന്റ് ടെക്നിക്കൽ സ്‌പെഷ്യലിസ്റ്റ് അലിക്‌സ് നസ്രി അറിയിച്ചു.
ഖത്തർ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന വീട്ടുജോലിക്കാരും തൊഴിലാളികളും തമ്മിലുള്ള അവകാശങ്ങൾ തുല്യമാക്കുന്നതിനാണ് ഇത് ശ്രമിക്കുന്നതെന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് യുഎസ്, കനേഡിയൻ എംബസികൾ തിങ്കളാഴ്ച സംഘടിപ്പിച്ച വെർച്വൽ പാനൽ ചർച്ചയിൽ അറിയിച്ചു.
ഖത്തർ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന വീട്ടുജോലിക്കാരും, തൊഴിലാളികളും തമ്മിലുള്ള അവകാശങ്ങൾ തുല്യമാക്കുകയും, തൊഴിൽ ബന്ധങ്ങളിലെ തെറ്റായ ആശയാവിനിമയം കുറക്കുകയും, തൊഴിലാളികളിലുള്ള അവകാശങ്ങൾ തുല്യമാക്കുകയും ചെയ്യുന്നതിനുവേണ്ടിതാനെന്നും അദ്ദേഹം വ്യക്തമാക്കി.
റിക്രൂട്മെന്റ് തൊഴിലാളികളിൽ പണമീടാക്കാൻ പാടില്ല. തൊഴിലുടമയാണ് ഇത് വഹിക്കേണ്ടത്എന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
